Friday, 13 October 2017

മാധവിക്കുട്ടി - ഒരു ദേവദാസിയോട്

മാധവിക്കുട്ടി - ഒരു ദേവദാസിയോട്


അങ്ങനെയങ്ങനെ ഒരു കാലം വന്നുചേരും,
അന്നെല്ലാ മുഖങ്ങളുമൊരുപോലിരിക്കും,
എല്ലാ മനുഷ്യർക്കുമൊരേ സ്വരമായിരിക്കും,
മലകളും മരങ്ങളും തടാകങ്ങളും
ഒരേ മുദ്ര വഹിക്കുന്നതായി കാണപ്പെടും,
അന്നാണു കൂട്ടുകാരെ കടന്നുപോകുമ്പോഴും
നിങ്ങളവരെ തിരിച്ചറിയാതിരിക്കുക,
അന്നാണവരുടെ ചോദ്യങ്ങൾ കേട്ടിട്ടും
നിങ്ങൾക്കതെന്താണെന്നു മനസ്സിലാകാതിരിക്കുക,
അന്നാണു നിങ്ങൾക്കു തൃഷ്ണകൾ നശിക്കുകയും
ഒരു നഷ്ടബോധം തോന്നിത്തുടങ്ങുകയും ചെയ്യുക.
അങ്ങനെ നിങ്ങൾ അമ്പലപ്പടവുകളിലിരിക്കുന്നു,
പ്രണയത്യക്തയായൊരു ദേവദാസിയെപ്പോലെ,
നിശ്ശബ്ദയായി, തന്റെ വിധിയെക്കുറിച്ചു ബോധവതിയായി