Showing posts with label റൂമി – ശൂന്യത. Show all posts
Showing posts with label റൂമി – ശൂന്യത. Show all posts

Friday, 13 October 2017

റൂമി – ശൂന്യത


റൂമി ശൂന്യത

അജ്ഞത ദൈവത്തിന്റെ തടവറ.
ജ്ഞാനം ദൈവത്തിന്റെ കൊട്ടാരം.
നാമുറങ്ങുന്നതു ദൈവത്തിന്റെ ആലിംഗനത്തിൽ,
നാമുണരുന്നതു ദൈവത്തിന്റെ മലർന്ന കൈയിൽ.
നാം കരയുമ്പോഴതു ദൈവത്തിന്റെ മഴ,
നാം ചിരിക്കുമ്പോഴതു ദൈവത്തിന്റെ മിന്നല്പിണർ.
നമ്മുടെ യുദ്ധങ്ങളും സമാധാനങ്ങളും
രണ്ടും നടക്കുന്നതു ദൈവത്തിനുള്ളിൽ.
ആരാണു നാമപ്പോൾ,
ഈ ലോകമെന്ന നൂലാമാലയിൽ?
ആരുമല്ല,
വെറും ശൂന്യത!


റൂമി – ചിന്തകനും അനുരാഗിയും






ചിന്തകന്‍ എപ്പോഴും
നാട്യങ്ങളില്‍ മുഴുകുന്നു.
അനുരാഗി തന്നേത്തന്നെ
മറക്കുന്നു .
ചിന്തകന്‍ പൊങ്ങിവരുന്ന ജലത്തെ
പേടിച്ചോടുന്നു.
അനുരാഗി,സമുദ്രത്തില്‍
മുങ്ങിതാഴാനും തയ്യാര്‍ .
ചിന്തകന്‍ സദാ
വിശ്രമം തേടുന്നു.
അനുരാഗിയോ
അസ്വസ്ഥനായലയുന്നു.
അനുരാഗി ആള്‍ക്കൂട്ടത്തിലും
ഏകാനായിരിക്കുന്നു .
എണ്ണയും ജലവും പോലെ
അവര്‍ക്കൊരിക്കലും
തമ്മില്‍ ചേരാനാകില്ല .
ഉപദേശം തേടിയെത്തുന്നവര്‍ക്ക്
അനുരാഗിയില്‍ നിന്നും
ഒന്നും ലഭിക്കുന്നില്ല .
അവന്‍ വികാരങ്ങള്‍ക്ക്
അടിമ .
പ്രണയം, കസ്തൂരിപോലെ
അതിന്‍റെ സൌരഭ്യത്താല്‍
പ്രസിദ്ധമാണ് .
കസ്തൂരിക്കതിന്റെ കീര്‍ത്തിയില്‍നിന്നും
മാറിനില്‍ക്കാനാവുമോ?!
പ്രണയമൊരു വൃക്ഷവും ,
അനുരാഗിയതിന്‍റെ തണലുമാണ് .
തണലിനേറെ ദൂരം
പടരാന്‍ കഴിയും ,എന്നാല്‍
മരത്തിനെ വിട്ടു
നിലനില്‍പ്പുണ്ടോ ?!
ചിന്തകനാവാന്‍ ,ഒരു കുഞ്ഞു
വളര്‍ന്നു വലുതാകണം .
എന്നാല്‍,പ്രണയം വൃദ്ധരേയും
യൌവ്വനത്തിലേക്കു
മടക്കി കൊണ്ടുവരുന്നു .